Tuesday, March 17, 2015

ചീമുട്ടയും തക്കാളിയും

ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പരസ്യമായി മൂത്രിക്കുകയും കാഷ്ടമിടുകയും ചെയ്യാമെന്ന്  2015 മാർച്ച്  13 ലെ  കേരള നിയമസഭാ സമ്മേളന നടപടികളിലൂടെ നമുക്ക് മനസ്സിലായി. കേരള ജനതയെ വിറ്റ് കാശു വാങ്ങിയ ഒരുത്തനെ വാഴിക്കില്ലെന്ന്  പ്രതിപക്ഷം പ്രതിജ്ഞ എടുത്തു കൊണ്ട് പ്രതിഷേധം ശക്തമാക്കിയപ്പോൾ  ഭരണകൂടം അതു മറി കടക്കുവാനും തന്ത്രം പയറ്റി. അതിൽ അവർ സാങ്കേതികമായി വിജയിക്കുകയും ചെയ്തു.
"മാണി ബജറ്റ് അവതരിപ്പിച്ചാൽ സമാനതകളില്ലാത്ത സംഭവങ്ങൾക്ക്  നിയമ സഭ സാക്ഷ്യം വഹിക്കുമെന്ന"  പ്രതിപക്ഷ നേതാവ്  വി.എസ് .അച്ചുതാനന്ദന്റെ വാക്കുകൾക്ക്  പൊന്നും വില കൽപ്പിക്കുവാൻ പാർട്ടിയിലെയും മുന്നണിയിലെയും പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തല്ക്കാലം മറന്ന്  പ്രതിപക്ഷ മുന്നണിയിലെ എല്ലാവരും ഒറ്റക്കെട്ടായി .  എന്നാൽ കേരള നിയമ സഭയിൽ ഒരു ആസൂത്രണവും ഇല്ലാതെയാണ്  പ്രതിപക്ഷം തോന്നിയതുപോലെ പ്രതിഷേധിച്ചത്. നാട്ടുമ്പുറത്തെ  ഒരു ഫുട്ബാൾ കളിക്ക് പോലും കൃത്യമായ പ്ലാനിംഗ് ഉണ്ടാകും .യുവ തുർക്കികൾ എന്നു കരുതിയ പല വിപ്ലവ എം.എൽ .എ മാരും യുദ്ധം തുടങ്ങി അഞ്ചു മിനിറ്റിനുള്ളിൽ പ്രഷർ കൂടി നിലം പൊത്തി. പത്തു മുട്ടയും നാലു ചുവന്ന തക്കാളിയും ആയുധമായി കയ്യിൽ  കരുതാനുള്ള മൂള ഇവരുടെ ചെവിയിലാരും ഓതി കൊടുത്തതുമില്ല . വെള്ള യൂണിഫോമണിഞ്ഞ പോലീസെന്ന വാച്ച് ആൻഡ്‌ വാർഡ്‌ സംരക്ഷിത വലയം തീർത്താലും കാട്ടു കള്ളനെ ഉന്നം പിടിച്ച് മുട്ടയും തക്കാളിയും എറിയാമായിരുന്നു. കൈവിട്ട കളിയാണ് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നടന്നത് . എന്നാലത്  തങ്ങളുടെ വിജയമാക്കി മാറ്റാൻ പ്രതിപക്ഷത്തിന് കഴിഞ്ഞതുമില്ല. ദൈവത്തിനെ കൂട്ടുപിടിച്ച് നാടു മുടിക്കുന്ന പാവങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ടു വാരുന്ന ഈ കഫം തീനികളെ അപമാനിക്കാൻ മുട്ടയും തക്കാളിയും സമരായുധമാക്കാമായിരുന്നു.

ചീമുട്ടയേറുകൊണ്ട്  കാട്ടു  കള്ളന്റെ വളിഞ്ഞ മുഖം കാണാമെന്ന വ്യാമോഹവും നമുക്ക് വേണ്ട. അതും അവർ അലങ്കാരമാക്കും.
 ഒരു അന്യ മത സ്ത്രീയെ പ്രേമിച്ച ഒരു യുവാവിനോട്  അവന്റെ മതത്തിൽ പെട്ട യൂത്ത് വിംഗ് നേതാവ് വിളിച്ച് ഉപദേശിച്ചത് "നീ അവളെ പരമാവധി ഉപയോഗിച്ചോ .കല്യാണം കഴിച്ച് അബദ്ധമൊന്നും കാണിക്കരുത് .ഒരു കാര്യം കൂടി എല്ലാ ദിവസവും പള്ളിയിൽ തല കാണിക്കണം ,ഞങ്ങൾ നിന്നോട് കൂടെയുണ്ട് ".

ഇവർ കോടി രൂപ അഴിമതി നടത്തി  അണ്ണാക്കിലാക്കും.അതിൽ നിന്നും ഒരു ലക്ഷം രൂപ ദൈവത്തിനു കാണിക്കയിടും. പള്ളിയുടെ നവീകരണ ത്തിനായി  അഞ്ചു ലക്ഷം  നല്കും. മെത്രാനെയും അച്ചനെയും കപ്യാരെയും സഭയിലെ പ്രമാണിമാരെയും വിളിച്ച് സല്കരിക്കാൻ ചിലവ്  രൂപ ഇരുപതിനായിരം..  ബാക്കി ദൈവ പുത്രന്റെ സ്വന്തം ആമാശയത്ത്തിൽ... സ്വന്തം പാർട്ടിയിലെ ആരെങ്കിലും വെളിപാട് കൊണ്ട് ഉറഞ്ഞു തുള്ളിയാൽ അവനെ മെരുക്കാൻ കുറച്ചു പച്ച നോട്ടവന്റെ അണ്ണാക്കിൽ തിരുകും.

കച്ചോടം നല്ലവണ്ണം നടത്തുവാൻ മെയ്  വഴക്കമുള്ള കള്ളന്മാരുടെ മുഖ ഷേപ്പ് മാറ്റാൻ പത്തു ചീമുട്ടക്കും നാല് ചുവന്ന തക്കാളിക്കും കഴിയുമായിരുന്നു. നിയമ സഭയുടെ കറുത്ത അദ്ധ്യായമെന്ന്  മുഖ്യൻ പത്രക്കാരുടെ മുമ്പിൽ വാ തുറന്ന പോലെ തക്കാളി മുട്ട വിപ്ലവമായി പ്രതിപക്ഷത്തിനും ചരിത്രത്തിൽ രേഖപ്പെടുത്താമായിരുന്നു.
പാസ്സായ / പാസാകാത്ത ബഡ് ജറ്റിൽ മുട്ടക്കും തക്കാളിക്കും വില കൂട്ടിയതിനെതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി സാധാരണ ജനങ്ങളും പിന്തുണ നല്കുമായിരുന്നു. സാധാരണകാരുടെ വറചട്ടിയിൽ മണ്ണ് വാരിയിടുന്ന ഉപ്പു തൊട്ട് കർപ്പൂരം വരെ വില കൂടുന്ന ജന ദ്രോഹ ബജറ്റ് ചർച്ചയാവാതിരിക്കുകയും നിയമ സഭാ സമര വിഷയം മാത്രം സജീവമായി നില്ക്കുകയും ചെയ്യുന്ന ഒരു ദുരന്ത ചിത്രം കൂടി ഇവിടെയുണ്ട്.

CM Ravi :-"ചക്കരഭരണി കാത്തു സൂക്ഷിക്കുവാൻ ഭരണപക്ഷം വ്യക്തമായ പ്ലാനിംഗ് നടത്തി വന്നതാണ് എന്ന് ഓരോ അടവിലും കണ്ടു.. ചീമുട്ടയെയും ചീഞ്ഞ തക്കളിയെക്കാളും മുളക്സ്പ്രേയെക്കാളും എത്രയോ വലുതാണ് ചക്കരഭരണി !"

No comments: